يَا أَيُّهَا الْمُدَّثِّرُ

ഹേ, പുതച്ചു മൂടിയവനേ
قُمْ فَأَنْذِرْ

എഴുന്നേറ്റ് ( ജനങ്ങളെ ) താക്കീത് ചെയ്യുക.
وَرَبَّكَ فَكَبِّرْ

നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും
وَثِيَابَكَ فَطَهِّرْ

നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും
وَالرُّجْزَ فَاهْجُرْ

പാപം വെടിയുകയും ചെയ്യുക.
وَلَا تَمْنُنْ تَسْتَكْثِرُ

കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് നീ ഔദാര്യം ചെയ്യരുത്.
وَلِرَبِّكَ فَاصْبِرْ

നിന്‍റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.
فَإِذَا نُقِرَ فِي النَّاقُورِ

എന്നാല്‍ കാഹളത്തില്‍ മുഴക്കപ്പെട്ടാല്‍
فَذَٰلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ

അന്ന് അത് ഒരു പ്രയാസകരമായ ദിവസമായിരിക്കും.
عَلَى الْكَافِرِينَ غَيْرُ يَسِيرٍ

സത്യനിഷേധികള്‍ക്ക് എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം!
Load More